tag:blogger.com,1999:blog-5778239010742830642024-03-13T08:55:25.912-07:00ദ്വീപ് വിഷന്‍Lakshadweep:- News, Job News, Photos.....Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.comBlogger165125tag:blogger.com,1999:blog-577823901074283064.post-32897797910824905732014-01-17T07:31:00.001-08:002014-01-17T07:31:15.720-08:00കടലില്‍നിന്ന് രക്ഷപ്പെട്ടു; കരയില്‍നിന്ന് രക്ഷപ്പെടാന്‍ നാലുലക്ഷം ചെലവാക്കണം <div dir="ltr" style="text-align: left;" trbidi="on">
</div>
ബേപ്പൂര്‍: യന്ത്രത്തകരാര്‍മൂലം നടുക്കടലില്‍ കുടുങ്ങിപ്പോയ ഉരുവിനെയും അതിലെ എട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തിയതിന് ചെലവായ തുക അടയ്ക്കാന്‍ ഉത്തരവ്. രക്ഷകരായ കോസ്റ്റ്ഗാര്‍ഡ് കപ്പലിന്റെയും കപ്പല്ജീവനക്കാരുടെയും വീണ്ടെടുക്കല്‍ ചെലവായ 4,13,655 രൂപ കേന്ദ്രപ്രതിരോധവകുപ്പില് അടയ്ക്കാന്‍ ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്കമാന്ഡന്റാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ജനവരി എട്ടിന് ബേപ്പൂര്‍ തുറമുഖത്തുനിന്ന് നിറയെ ചരക്കുമായി മിനിക്കോയ് ദ്വീപിലേക്ക് പുറപ്പെട്ട 'എം.എസ്.വി. മിസിയ' എന്ന യന്ത്രവത്കൃത ഉരുവാണ് ജനവരി 9ന് രാത്രി എന്ജിന് തകരാര്‍മൂലം കലേ്പനി ദ്വീപില്‍നിന്ന് 62 നോട്ടിക്കല്‍മൈല്‍ അകലെ നിയന്ത്രണംവിട്ടത്. കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'അദീക്' പട്രോളിങ്ങിനിടയില്‍ 'എം.സി.വി. മിസിയ'യുടെ രക്ഷയ്ക്കെത്തുകയും ജനവരി 11 ശനിയാഴ്ച രാവിലെ ബേപ്പൂര്‍ തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവരികയുമായിരുന്നു.
'എം.എസ്.വി. മിസിയ'യുടെ ബേപ്പൂരിലെ ഏജന്റായ സുദര്ശന് ഉരുവിന്റെ ഉടമസ്ഥര്‍ക്കുവേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ കമാന്‍ഡര്‍ക്ക് ഉരുവിന്റെ വീണ്ടെടുക്കല്‍ചെലവ് നല്‍കാമെന്ന് ജനവരി 10ന് അയച്ച കത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 4,13,655 രൂപ വരുന്ന കാപ്പിറ്റേഷന്‍ ഫീസ് വസൂലാക്കാന്‍ തീരുമാനിച്ചത്.
ഉരുവിനെയും ജീവനക്കാരെയും വീണ്ടെടുത്ത കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'അദീകി'ലെ ജീവനക്കാര്‍ രണ്ടുദിവസംവരെ ജോലിചെയ്തതിനുള്ള ശമ്പളച്ചെലവായ 44,393 രൂപ, മറ്റ് ചെലവുകളായ 1,16,309-66 രൂപ, എസ്റ്റാബ്ലിഷ്മെന്റ്-അഡ്മിനിസ്ട്രേറ്റീവ് ചെലവുകളായ 8876-80 രൂപ, കോസ്റ്റ്ഗാര്‍ഡ് കപ്പലിലെ ഉദ്യോഗസ്ഥരുടെ ചെലവായ 86,663-88 രൂപ, ഇന്ധനച്ചെലവായ 1,57,410 രൂപ എന്നിവ ഉള്‍പ്പെടെ 4,13,655 രൂപ അഞ്ചുദിവസത്തിനകം പ്രിന്‍സിപ്പല്‍ കണ്ട്രോളര് ഓഫ് ഡിഫന്‍സ് അക്കൗണ്ടില്‍ അടയ്ക്കണമെന്നാണ് ഉരുവിന്റെ ഏജന്റ് സുദര്‍ശനനോട് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്കമാന്ഡന്റ് എം. വെങ്കടേശന് നിര്‍ദേശിച്ചിരിക്കുന്നത്. ഈ തുക അടയ്ക്കാത്തപക്ഷം 18 ശതമാനം പലിശ ഈടാക്കും. പണമടച്ച രേഖകള്‍ കോസ്റ്റ്ഗാര്‍ഡ് കൈപ്പറ്റിയ ശേഷമേ തുറമുഖം വിടാന്‍ ഉരുവിന് അനുമതി നല്‍കുകയുള്ളൂ.
ഉരുവിലെ ജീവനക്കാരായ ജെ. മില്‍ട്ടണ്‍, സാന്ഗ്രോ, സൂസണ്‍, ആന്‍േറാ, മൈക്കിള്‍, തൊമ്മെയ്, ദയാലന്‍, ഇ.മില്‍ട്ടണ്‍ എന്നിവര്‍ വീണ്ടെടുക്കല്‍ചെലവ് അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ബേപ്പൂര്‍തുറമുഖത്ത് കുടങ്ങിക്കിടപ്പാണ്. ഇവര്‍ തൂത്തുക്കുടി സ്വദേശികളാണ്. ഉരുവിന്റെ തകരാറായ എന്ജിന് നന്നാക്കി യാത്രക്കാര്‍ ഉരുവിലെ ചരക്കുകളോടെ മിനിക്കോയ് ദ്വീപിലേക്ക് യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. കടലില്‍ നിന്ന് രക്ഷപ്പെട്ട ഉരുവിന് ഇപ്പോള്‍ കരയിലാണ് 'രക്ഷ'യില്ലാതായിരിക്കുന്നത്.
കടലില്‍ അപകടത്തിലായി കുടുങ്ങിപ്പോകുന്ന കപ്പലുകളെയോ, മറ്റ് വെസ്സലുകളെയോ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയാല്‍ കോസ്റ്റ്ഗാര്‍ഡിന് കാപ്പിറ്റേഷന്‍ ഫീ നല്കാന് ഉടമകള്‍ ബാധ്യസ്ഥരാണ്.
വീണ്ടെടുക്കല്‍ചെലവ് ഒഴിവാക്കിക്കിട്ടാന്‍ സമ്മര്‍ദം പല കോണുകളില്‍നിന്നും കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷനില്‍ വരുന്നുണ്ടെങ്കിലും അവര്‍ നിസ്സഹായരാണ്. രാജ്യരക്ഷാ മന്ത്രാലയത്തിനുമാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ പറ്റുകയുള്ളൂ..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-64979985515071314002014-01-08T06:57:00.001-08:002014-01-09T20:36:41.274-08:00വിദ്യാർഥി കളും അദ്യാപകരുമയി ഒരു കാൽപന്തു കളി
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiG4v-OhljVxZxk-kKYAypLc3ODSrr6H680nf2k_As2MmthEZe7zxnUCjKAt4oLJhzX0EiDYCI76GD_PLxz11bSETO-h0TcK69k8KiTVrKMMhQQd7n7dMNSypHxi_f0g4eAa7EL9f9rP6I/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiG4v-OhljVxZxk-kKYAypLc3ODSrr6H680nf2k_As2MmthEZe7zxnUCjKAt4oLJhzX0EiDYCI76GD_PLxz11bSETO-h0TcK69k8KiTVrKMMhQQd7n7dMNSypHxi_f0g4eAa7EL9f9rP6I/s400/images.jpg" /></a></div>
ആന്ത്രോത്ത്:മഹാത്മാഗാന്ധി സീനിയര്‍ സെക്കന്ററി സ്ക്കൂളിലെ അദ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.ആവേശോജ്വലമായ മത്സരത്തില്‍ ഇരുടീമും സമനിലയില്‍ പിരിഞ്ഞു. ശ്രി.റമീസ് സാര്‍ നയിച്ച ടീമില്‍ അദ്യാപകരും മാസ്റ്റര്‍ ദര്‍വേഷ് നയിച്ച ടീമില്‍ സ്ക്കൂള് വിഥ്യാര്‍ത്ഥികളും ഏറ്റുമുട്ടി.സ്ക്കൂള് പ്രിന്സിപിള് ശ്രി.രാജപ്പന് നായര്‍ ഉല്‍ഘാടനം ചെയ്ത മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അദ്യാപകര് ടീമിനായി സ്കൂള്‍ കായിക അദ്യാപകന് ശീ.സാലിഹ് സാര്‍ 14 ാം മിനിറ്റിലും 28ാം മിനിറ്റിലും രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ സ്കൂള്‍ ടീമിനായ് 13ാം മിനിട്ടി നസീഫും 24ാം മിനിട്ടില്‍ സര്‍വറും ഓരോ ഗോളുകള്‍ വീതം നേടി.ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയതിനാല്‍ കളി സമനിലയില്‍ പിരിയുകയായിരുന്നു.അദ്യാപകദിനത്തോടനു ബദ്ധിച്ച് നടത്താന്‍ തീരുമാനിച്ചതായിരുന്നു ഈ മത്സരം.എന്നാല്‍ പ്രതികൂല കാലാവസ്ത് കാരണം കളി മാറ്റീവെക്കേണ്ടിവന്നു.അദ്യപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ നാട്ടുകാരും സ്കൂള്‍ മൈതാനത്ത് തടിച്ച് കൂടി...Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-70838714275286563122014-01-06T22:33:00.004-08:002014-01-06T22:33:46.291-08:00പ്രധാനമന്ത്രിക്ക് ഹൃദ്യമായ യാത്രയയപ്പ്<div dir="ltr" style="text-align: left;" trbidi="on">
</div>
കൊച്ചി: ത്രിദിന കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡോ. മന്മോഹന്സിങും സംഘവും ദല്‍ഹിക്ക് യാത്രയായി. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. ഗവര്‍ണര്‍ നിഖില്‍കുമാര്‍, കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസ്, കെ.പി. ധനപാലന് എം.പി., ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്, വൈസ് അഡ്മിറല്‍ സതീഷ് സോണി, ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യം,
ജി.എ.ഡി. സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ പി.ഐ.ഷെയ്ക്പരീത്, സിറ്റി പൊലീസ് ചീഫ് കെ.ജി.ജയിംസ്, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എ.എ.അബ്ദുള്‍ അസീസ്, വി.വി. അഗസ്റ്റിന് തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ ടാര്‍മാര്‍ക്കില്‍ യാത്രമംഗളം നേര്‍ന്നു. നിശ്ചയിച്ചതിലും 10 മിനിട്ട് നേരത്തെയാണ് സംഘം ദല്‍ഹിക്ക് യാത്രയായത്. എറണാകുളം സെന്റ് തെരേസാസിലെ പരിപാടിക്കുശേഷം 5.10ന് വിമാനത്താവളത്തില്‍ എത്താനാണ് നിശ്ചയിച്ചതെങ്കിലും 4.50നു എത്തിയ പ്രധാനമന്ത്രിയും സംഘവും 5.05ന് യാത്രയായി. ഗവര്‍ണറുടെ സെക്രട്ടറി
എ. അജിത്കുമാര്‍, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍
ടി.പി. വിജയകുമാര്‍ എന്നിവരും യാത്രയയപ്പിനെത്തിയിരുന്നു
..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-7345476777569873952014-01-06T21:32:00.001-08:002014-01-06T21:32:09.463-08:00'ആയ്മ' സമം 'ഉണ്ട്' <div dir="ltr" style="text-align: left;" trbidi="on">
</div>
'കൂട്ടായ്മ' എന്ന വാക്ക് ഉപയോഗിക്കുന്നത് ഒന്നാംതരം തെറ്റാണെന്ന് എഴുതിയ കത്ത് ശ്രദ്ധയില്‍പ്പെട്ടു.'ആയ്മ' പ്രത്യയം വരുന്ന എല്ലാ വാക്കുകളും വിപരീത അര്‍ഥമാണെന്ന്, ഇല്ലായ്മ, വയ്യായ്മ, പോരായ്മ തുടങ്ങി ഉദാഹരണങ്ങള്‍സഹിതം പ്രസ്തുത കത്തില്‍ സമര്‍ഥിക്കുന്നു.യഥാര്‍ഥത്തില്‍...
..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-6086567937875053592014-01-06T21:10:00.003-08:002014-01-06T21:10:29.353-08:00ലോക്സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ മത്സരിച്ചേക്കും<div dir="ltr" style="text-align: left;" trbidi="on">
</div>
മുംബൈ: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണ് അജിത് പവാര്‍ സ്ഥാനാര്‍ഥിയാവാന്‍ സന്നദ്ധത അറിയിച്ചത്.
സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഭാസ്കര്‍ ജാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബീഡില്‍ നിന്നോ ശിരൂറില് നിന്നോ മത്സരിക്കാനാണ് അജിത് പവാര്‍ താത്പര്യം അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ബാരാമതിയില്‍ നിന്ന് ജനവിധി തേടും..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-9275809034541316392014-01-06T21:08:00.001-08:002014-01-06T21:08:51.795-08:00കാണാതായ ഉരുവിലെ ജീവനക്കാരെ കണ്ടെത്തി<div dir="ltr" style="text-align: left;" trbidi="on">
</div>
ബേപ്പൂര്‍: തുറമുഖത്തുനിന്ന് മിനിക്കോയ് ദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ടശേഷം കാണാതായ എം.എസ്.വി. ബീത്തല്‍ ജീവ എന്ന ഉരുവിലെ ആറ് ജീവനക്കാരെയും മംഗലാപുരത്ത് നിന്ന്പോയ രാജദൂത് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷിച്ചു.
തൂത്തുക്കുടി സ്വദേശികളായ വര്‍ഗീസ് (65), തോമയ് (46), ആന്‍േറാ ബോയ് (49), ജയസുരാജ് (49), വാഷിങ്ടണ്‍ (32), റാസപ്പന് (44) എന്നിവരാണ് ഉരുവിലുണ്ടായിരുന്നത്. ഉരുവിന്റെ യന്ത്രത്തകരാര്‍ പരിഹരിക്കാനുള്ള കോസ്റ്റ് ഗാര്‍ഡിന്റെ ശ്രമം വിഫലമായി. ഒടുവില്‍ മിനിക്കോയില്‍ നിന്നെത്തിയ എം.വി. കില്‍ട്ടാന്‍ എന്ന ടഗ് ഉരുവിനെ കെട്ടിവലിച്ച് രാത്രി മിനിക്കോയിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ ഇവര്‍ മിനിക്കോയിലെത്തുമെന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന് ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് കെ. യൂസഫലി അറിയിച്ചു...Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-22468585948803926932014-01-06T03:07:00.000-08:002014-01-06T07:00:55.545-08:00 ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാര്‍<div dir="ltr" style="text-align: left;" trbidi="on">
</div>
<b></b>Posted on: 06 Jan 2014
മുംബൈ: ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച എന്‍.സി.പി. നേതാവ് ശരദ് പവാര്‍ മാര്‍ച്ചില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചു. മുംബൈയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്നും പവാര്‍ പറഞ്ഞു.
ലോക്സഭയില്‍ പാര്‍ട്ടിയുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനാണ് ഇവരെ മത്സരത്തിനിറക്കുന്നത്. ശരദ് പവാര്‍ നിശ്ചയിക്കുന്നവര്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ച കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍മാത്രമേ പ്രചാരണം ആരംഭിക്കാനാവുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലും സംസ്ഥാന ആഭ്യന്തരമന്ത്രി ആര്.ആര്. പാട്ടീലും പറഞ്ഞു. വിദ്യാഭ്യാസത്തിലും ജോലിയിലും മറാത്ത സംവരണത്തെ അനുകൂലിക്കുമ്പോള്‍ രാഷ്ട്രീയ സംവരണത്തെ അനുകൂലിക്കുന്നില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-7493061174869253142014-01-06T03:01:00.001-08:002014-01-06T06:57:10.582-08:00ബേപ്പൂരില്‍നിന്ന് പുറപ്പെട്ട് കാണാതായ ഉരു കണ്ടെത്തി<div dir="ltr" style="text-align: left;" trbidi="on">
</div>
<b>
</b>
Posted on: 06 Jan 2014
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് കഴിഞ്ഞ വ്യാഴാഴ്ച മിനിക്കോയ് ദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ടശേഷം കാണാതായ 'എം.എസ്സ്.വി. ബേത്തല്‍ ജീവ' എന്ന ഉരുവിനെ ആന്ത്രോത്തിനടുത്ത് കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം നടത്തിയ തിരച്ചിലിലാണ് ഫലം കണ്ടത്.
കെട്ടിട നിര്‍മാണ വസ്തുക്കളുമായി ആറ് ജീവനക്കാരോടൊപ്പമാണ് ഈ ഉരു പുറപ്പെട്ടിരുന്നത്. ഉരുവിന്റെ യന്ത്രത്തകരാറുമൂലം നാലുദിവസം കടലില്‍ നിയന്ത്രണം വിട്ട് അലയുകയായിരുന്നു ജീവനക്കാര്‍.
കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം നടത്തിയ തിരച്ചിലിലാണ് ആന്ത്രോത്ത് ദ്വീപില്‍നിന്ന് 82 നോട്ടിക്കല്‍ നാഴിക അകലെ ഉരു നിയന്ത്രണംവിട്ട് ഒഴുകുന്ന നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മംഗലാപുരം തുറമുഖത്തുനിന്ന് ഉടന്‍ 'രാജദൂത്' എന്ന കോസ്റ്റ്ഗാര്‍ഡ് കപ്പന് ഉരുവിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ ആന്ത്രോത്തിനടുത്ത് ഉരുവെ കണ്ടസ്ഥലത്തേക്ക് തിരിച്ചതായി ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ഉരുവിലെ ജീവനക്കാരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് വക്താവ് അറിയിച്ചു...Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-4663878350605924182013-12-08T01:00:00.001-08:002013-12-08T01:00:10.391-08:00ഇന്റര്‍ ജേബി കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു. ആന്ത്രോത്ത് :- ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍ ജേബി സ്കൂള്‍ കായികമാമാങ്കത്തിന് തുടക്കം കുറിച്ചു. ആന്ത്രോത്ത് ദ്വീപിലെ 8 സ്ക്കൂളുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ സ്ഥലത്തെ M.G.S.S.S ഗ്രൌണ്ടില് അണിനിരക്കുകയും തുടര്‍ന്ന് വര്‍ണ ശബളമായ മാര്‍ച്ച് പാസോടെ ഈ മാമാങ്കത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് സ്ക്കൂള് പ്രാര്‍ത്ഥനാ ടീമിന്റെ ഇശലാര്ന്ന പ്രര്‍ത്ഥനയും, സ്ഥലത്തെ M.G.S.S.S പ്രിന്‍സിപ്പിള്‍ ശ്രി.രാജപ്പന് നായര്‍ സ്വാഗതപ്രസംഗവും നിര്‍വഹിച്ചു. M.G.S.S.S SMC ചെയര്മാന് ശ്രി.M.C മുത്ത്കോയാ ആശംസാ പ്രസംഗവും, വിശിഷ്ടാധിതി സ്ഥലത്തെ പഞ്ചായത്ത് ചെയര്‍പേയ്സണ്‍ ശ്രി.P.P മുഹമ്മദ് അല്‍ത്താഫ് ഉദ്ഘാടന കര്‍മവും നിര്‍വഹിച്ചു. അദ്ദേഹം തന്റെ വാക്കുകളില്‍ കൂട്ടിചേര്‍ത്തു "എന്റെ അറിവില്‍ ആന്ത്രോത്ത് ദ്വീപില്‍ ഇന്നവരെ ഇത്രയും മനോഹരവും ആഹ്ലാദകരവുമായ ഒരു ഇന്റര്‍ ജേബി നടന്നിട്ടുണ്ടാവില്ലാ".ശേഷം K.K.മുത്ത്കോയാ സാറിന്റെ നന്ദിപ്രസംഗതോടെ ഉദ്ഘാടനകര്മങ്ങള്ക്ക് വിരാമം കുറിച്ചു...Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-57669001068032676262013-11-22T05:38:00.001-08:002013-11-22T07:43:27.996-08:00ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്<font color="black"><div align="right">22/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvkfb57NoXws704LeGEydo-grQm0v0cwM1QntYrc34tZnbUaD3_dkne2esh4ZW-BKO0TEUGeUm4qG8yU5bY4ZschKjGXx2nQnBdCwpZPALtVkvYlFyGqIwpjHgz-k2STvgU1AC5Lh7yH1Z/s320/Election-Commission-728728.jpg" border="0" alt="" id="BLOGGER_PHOTO_ID_5949107069905409074" /></center><br>ഡല്‍ഹി :- ജയിലിലും പോലീസ് കസ്റ്റഡിയിലും കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് അഞ്ച് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്റെ നിര്‍ദേശം.<p>
അതേസമയം തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ മാത്രമെ വിലക്ക് ബാധകമാക്കാവു എന്നും കമ്മീഷന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ശിക്ഷിക്കപ്പെടാതെ ജയിലില്‍ കഴിയുന്നവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ജനപ്രാതിനിധ്യനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്നവര്‍ക്കു മത്സരിക്കാനാകില്ലെന്ന വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.<p>
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന് എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഉത്തരവിനെതിരെ എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ക്രിമിനല്‍ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിലെ നിര്‍ദ്ദേശങ്ങളോട് കേന്ദ്രസര്‍ക്കാരും നിയമ മന്ത്രാലയവും അനുകൂല നിലപാടെടുക്കാന്‍ തയാറായിട്ടില്ല.<p>
കഴിഞ്ഞ ജുലൈ മാസം മുതല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിരവധി ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പിക്കണമെന്നുള്ള വിധിയും ഇതില്‍ ഉള്‍പ്പെടുന്നു. ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് കമ്മീഷന്റെ സത്യവാങ്മൂലം
പരിഗണിക്കുക.<br><div align="right">( കടപ്പാട് :- kvartha )</div></font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-53017303673343062312013-11-20T03:23:00.001-08:002013-11-20T03:49:26.767-08:00<font color="black"><div align="right">19/11/2013</div><br><center> <img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2WIK2GHB7qMkNGGDqcFJD15I7Ne8EVVZyuqb90Nr6WPqOcpaMYqDqmUDVTHcUZ0hsMx8FvYsqXsjQgzUk_798cu7nuZbGOR8WPRja4iEqK_ZdwHPb4z4DeLrYdDkpBj147lOQc1NEWzzf/s320/Mathrubhoomi-778608.jpg" border="0" alt="" id="BLOGGER_PHOTO_ID_5948295110370760866" width="70%" /> </center><br>ബേപ്പൂര്‍ :- ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് യാത്രക്കപ്പലുകള്‍ ഹര്‍ത്താല്‍ദിവസം ബേപ്പൂര്‍ തുറമുഖത്ത് കുടുങ്ങി. ലക്ഷദ്വീപില്‍നിന്ന് ഞായറാഴ്ച എത്തിയ അതിവേഗ യാത്രക്കപ്പല്‍ 'വലിയപാനി', തിങ്കളാഴ്ച എത്തിയ 'എം.വി. അമിന്‍ദിവി', 'എം.വി. മിനിക്കോയ്' എന്നിവയാണ് ബേപ്പൂര്‍ തുറമുഖത്ത് കുടുങ്ങിയത്. ഹജ്ജ്കര്‍മം കഴിഞ്ഞ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ യാത്രക്കാരെ കൊണ്ടുപോകാനാണ് മൂന്ന് കപ്പലുകളും ബേപ്പൂരിലെത്തിയത്. ഹര്‍ത്താല്‍ തുടങ്ങിയതോടെ കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബേപ്പൂര്‍ തുറമുഖത്തെത്താനായില്ല.<p> മണിപ്പാല്‍ ആസ് പത്രിയില്‍ അടിയന്തരമായി ചികിത്സയ്ക്കായി മകന് സുലൈമാനോടൊപ്പം കപ്പലിലെത്തിയ കില്‍ത്താന്‍ സ്വദേശിനി നഫീസയെ എസ്.ഐ. കെ.കെ. ഉബൈദത്തും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. തീവണ്ടിയില്‍ ഇവര്‍ മംഗലാപുരത്തേക്കുപോയി. മൂന്ന് കപ്പലുകളിലായി ബേപ്പൂര്‍ തുറമുഖത്തെത്തിയ യാത്രക്കാരെല്ലാം ബേപ്പൂരിലെ ലോഡ്ജുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തങ്ങി. ദ്വീപിലേക്ക് യാത്രതിരിക്കേണ്ട ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഇനി ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ദ്വീപിലേക്ക് തിരിക്കുന്ന കപ്പലുകളിലേ യാത്രചെയ്യാന്‍ കഴിയൂ.<p> ബേപ്പൂര്‍ തുറമുഖത്ത് തൊഴിലാളികള്‍ ആരും ജോലിക്കെത്തിയില്ല. തുറമുഖ ഓഫീസും ഹൈഡ്രോ ട്രാഫിക് സര്‍വേ ഓഫീസും ലക്ഷദ്വീപ് കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് കാര്യാലയവും പ്രവര്‍ത്തിച്ചുവെങ്കിലും ഹാജര്‍നില ഭാഗികമായിരുന്നു. കോസ്റ്റ്ഗാര്‍ഡ്, കസ്റ്റംസ്, ഫിഷറീസ് കാര്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു. <center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW-iDs43LeBYMAJw47oFAfEuGFR5fpi0WGLOVx9zuPgGC2WiKv-RajsO9OeZv55FE10a7_Q9lBdFLmme7CmHlI9rzxJY7SqiFqG925beBaVaYqcE1L8OBCJZ0HtvV4-ZydcDzSikV7Es9V/s320/2-798441.jpg" border="0" alt="" id="BLOGGER_PHOTO_ID_5948295625390176754" width="50%" /></center></font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-20232294411119957852013-11-14T21:42:00.001-08:002013-11-14T22:38:11.844-08:00മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം<font color="black"><div align="right">15/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHfsgooNj_nfSssfrUJ6cMcKtEqPpNjIPt2OLBu9WD5gwwy_s2gNMMJ3zBlap3vFyyHSKTEk1poSjJPH4wBRxhU7ZDaFlxQpquSgyTl9tgSl5FqaoQyDLbaWHaU2z2xjDM3nnvihq2ve2c/s320/Muharram-300x224-724050.jpg" border="0" alt="" id="BLOGGER_PHOTO_ID_5946367293491002658" width="65%" /></center><br>ഹിജ്റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം. <p>റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി
(സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു.
ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ ജീവിതവുമായി ബന്ധപ്പെട്ടു സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്നികുണ്ഠത്തില്‍നിന്ന് ഇബ്റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.
എന്നാല്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ, ജനമനസ്സുകളില്‍ മുഹര്‍റത്തിന്റെ സ്മരണകള്‍ ജ്വലിപ്പിച്ചു നിറുത്തുന്ന മഹാസംഭവമായി നമ്മുടെ മുമ്പില്‍ ഉയര്ന്നുനില്ക്കുന്നത് ചരിത്രത്തിലെ ഏറ്റവും ധിക്കാരിയും അഹങ്കാരിയും അക്രമിയുമായ ഒരു ഭരണാധികാരിയുടെ ദയനീയ പതനവും, അങ്ങേയറ്റം ദുര്‍ബലമായ ഒരു ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതെ, ഫറോവയുടെ പതനവും മൂസാ നബിയുടെയും അനുയായികളുടെയും മോചനവും നടന്ന ദിനം എന്ന നിലക്കാണ് ആശൂറാഅ് ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്ക്കുന്നത്. ചരിത്രത്തിലെ ഈ സുപ്രധാന സംഭവത്തിന്റെ വര്‍ത്തമാന പ്രാധാന്യം എല്ലാ കാലത്തും പ്രസക്തമാണ് എന്നതത്രെ ഈ സംഭവത്തെ മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും, അക്രമികള്‍ക്ക് കടുത്ത താക്കീതും നല്കിയ ഉജ്ജ്വല സ്മരണകളാണ് മുഹര്‍റം നമ്മോട് അയവിറക്കുന്നത്.<p>
അധികാരത്തിന്റെയും ഭൗതിക സൗകര്യങ്ങളുടെയും തിണ്ണബലത്തില്‍ അഹങ്കരിച്ച് ദുര്‍ബല ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയും അടിമകളാക്കിയും കിരാതഭരണം നടത്തുകയും ലോകത്ത് ആദ്യമായി ഫാഷിസത്തിന്റെയും വര്‍ഗീയതയുടെയും ശംഖനാദം മുഴക്കുകയും ചെയ്ത ഫറോവയുടെയും ദൈവവിശ്വാസവും ക്ഷമചിത്തതയും കൈമുതലാക്കി സ്വജനതയെ മുന്നോട്ടുനയിച്ച മൂസാനബിയുടെയും ചരിത്രം നമുക്കൊക്കെ സുപരിചിതമാണ്. അത് നമുക്കൊക്കെ ഒരു പാഠവുമാണ്. വിശിഷ്യാ ലോകത്ത് എല്ലായിടത്തും മുസ്ലിംകള് പീഡിപ്പിക്കപ്പെടുകയും അധികാരവും ഭൗതിക സൗകര്യങ്ങളും കയ്യടക്കിയവര്‍ മുസ്ലിംകള്ക്കെതിരെ ഏകോപിതരാവുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ മുഹര്‍റത്തിന്റെ ചരിത്രപാഠം നാം പുനര്‍വായിക്കേണ്ടതും അതില്‍നിന്നും കരുത്ത് നുകര്‍ന്ന് നമ്മുടെ ദിശ നാം നിര്‍ണ്ണയിക്കേണ്ടതുമാണ്.</font><div align="right"><a href="http://www.islamonweb.net/article/2011/11/445/">Continue Reading...</a><br>( കടപ്പാട് :- islamonweb.net )</div>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-69452400690303372352013-11-14T08:46:00.001-08:002013-11-14T09:31:17.141-08:00കലോല്‍സവം കര്‍ശന ഉപാധികളോടെ നടത്താന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്<font color="black"><div align="right">14/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY2RYRppSR7O2jYTkAeDrWH81R8U_qhXVAJXHhkW53ljpwiJEjlLhmJ73sq8W49-Q_sMmk6WjHUb-UGkHT3jCWTR39R0wVsUeHvB42nJPsmUeJSBfkB4bcA7MYdvEX5gai5YnSGiXpv0L0/s320/Amn-762850.jpg" border="0" alt="" id="BLOGGER_PHOTO_ID_5946162590732446642" width="60%" /></center><br>കവരത്തി: ആന്ത്രോത്തില്‍ വിദ്യാര്‍ത്ഥിനികളേയും അധ്യാപികമാരേയും അപമാനിച്ച സാഹചര്യത്തില്‍ ഡിസംബറില്‍ അമിനിയില്‍ കൊടിയേറേണ്ട കലോല്‍സവം കൂടുതല്‍ ഉത്തരവാദിത്വത്തോടേയും സുരക്ഷയോടേയും നടത്തേണ്ടതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികള്‍ക്ക് പോലീസ് സുരക്ഷയും കനത്ത നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. മറ്റു നിര്‍ദ്ദേശങ്ങള്‍ ചുവടെ:-<p> <br>1. കുട്ടികള്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 24 മണിക്കൂര്‍ പോലീസ് സുരക്ഷ. <br>2. വേദിയില്‍ നടത്തേണ്ട പരിപാടികള്‍ ലക്ഷദ്വീപിന്റെ തനത് സംസ്കാരത്തിനും മതപരമായ കാഴ്ച്ചപ്പാടുകള്‍ക്കും വിഘ്നം വരുന്നതാവരുത് എന്ന് അതാത് ദ്വീപുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ ഉറപ്പ് വരുത്തണം.<br>3. മല്‍സരാര്‍ത്ഥികള്‍ സഭ്യമായ വസ്ത്രധാരണം പാലിക്കണം. ലക്ഷദ്വീപിന്റെ പ്രാദേശിക സംസ്കാരത്തിനും മതപരമായ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ അമാന്യ വസ്ത്രങ്ങള്‍ ഒഴിവാക്കണം. <br>4. മല്‍സരാര്‍ത്ഥികളുടെ അകമ്പടിയായി അയക്കേണ്ടത് സല്സ്വഭാവികളായ അദ്ധ്യാപകരേയും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനേയും ആയിരിക്കണം. <br>5. അമിനി സ്കൂള്‍ ഭാരവാഹികള്‍ പോലീസിനെ സഹായിക്കാനായി NCC, Scout അംഗങ്ങളെ നിയമിക്കാവുന്നതാണ്.<br> 6. കലോല്‍സവ സമയങ്ങളില്‍ പുറത്ത് നിന്നുള്ളവരെ യാതൊരു കാരണവശാലും കലോല്‍സവ സ്ഥലങ്ങളില്‍ അനുവദിക്കരുത്. <p>ഈ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവ് നല്‍കാനും അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഉത്തരവില്‍ പറയുന്നു.</font><div align="right">( കടപ്പാട് :- ദ്വീപ് ഡയറി )</div>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-35096381120939056222013-11-14T05:14:00.001-08:002013-11-14T05:49:26.915-08:00ദ്വീപോത്സവം 2013<center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinN_6YUB3MnE6COQNypeuiJPbQuGhZeb_VGxZfTxkxfIKuMF7CGCShhzz-fyw_bGwrU7jhUXFNWoXm_wvWhgpfqRnxDLa6VveXG91oCrYG1k74SvI5jfuBUheQdx01RYvlmWKLjlgHnV8/s320/IMG_20131112_182439-788893.jpg" border="0" alt="" id="BLOGGER_PHOTO_ID_5946106011383596930" width="80%" /><br><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj214BSXsS7pfKdTTCEOlGwrIGoYpIZh7xad-WSyBq3KSfPWXAHrSE4W5oCMDNPr9CB6eEzxSwgNpBtmrerInSCT-a0rieoKU3sshZ7RT1KCYQqTEdmY8TxBrxhsFKAsfdO0X36AQGqWuk/s320/IMG_20131112_185109-770572.jpg" border="0" alt="" id="BLOGGER_PHOTO_ID_5946102494595694690" width="80%" /></center>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-55272459167547687832013-11-08T04:05:00.001-08:002013-11-08T04:20:02.601-08:00ആന്ത്രോത്ത് ദ്വീപ് ഇരുട്ടിലേക്ക്..!<font color="black"><div align="right">8/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht0tOPAeRrfXyDydaILl98dGFdfwYZoleQB1F7K5XtELkq3Ws2mdGDUIM5METE3rs_6C0FvwW3giMbm9IOs8egY-Kh7h0E94_mHQJOQD6ZF_8nzeuapGp1KnEtdwQBkn2jvUlW8Ygj_n-3/s320/Light-Bulb-735116.jpg" border="0" alt="" id="BLOGGER_PHOTO_ID_5943860366925264674" /> </center><br>ആന്ത്രോത്ത് :- ആന്ത്രോത്ത് ദ്വീപ് പവര്‍ഹൗസിലെ വൈദ്യുത ഉല്പാദന യന്ത്രത്തിന്റെ തകരാറ് മൂലം നാട്ടുകാര്‍ ദുരിന്തത്തില്‍. വൈദ്യുത നിലയത്തിലെ ഒരു മെഷീന്റെ തകരാറ് മൂലം ആന്ത്രോത്ത് ദ്വീപില്‍ നിശ്ചിത സമയങ്ങളില്‍ പലഭാഗങ്ങളിലായി വൈദ്യുത വിതരണം തടസ്സപ്പെടുന്നു.<p>
2013 ജനുവരിയില്‍ പുതുതായി സ്ഥാപിച്ച ജനറേറ്ററിന്റെ പാരനല്‍ ഓപറേഷന് സിസ്റ്റം സ്ഥാപിക്കുന്നതിന്റെ ഭാഗമായി നാളെ (9/11/2013) രാവിലെ 9 മണി മുതല്‍ ഒരാഴ്ച്ചക്കാലത്തേക്ക് ചില സമയങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുത വിതരണ തടസ്സം നേരിടേണ്ടിവരുമെന്നും ആയതിനാല്‍ എല്ലാ ഉപഭോക്താക്കളും ഞങ്ങളോട് സഹകരിക്കണമെന്നും ആന്ത്രോത്ത് എലക്ട്രിക്കല്‍ A.E അറീയിച്ചു.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-43169262779584869512013-11-07T12:16:00.001-08:002013-11-08T01:34:09.591-08:00മൂന്നാമത് ദ്വീപ്തല സ്ക്കൂള് കലോത്സവം അമിനിയില്‍<font color="black"><div align="right">8/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6PXKVzuSstPFfqJZCKsFc3vuML8dqRUWP2cWN-zImKCcL1lmSP2u-3nNy1s1vqmsU672dQghfJfkScSK5MEyGtN4cj3aGlGpXSnI9EjUdeg2Gk83PxjN3WMY-b9_ak7Nhmx_emkpcLJxD/s320/Kalolsavam-767731.jpg" alt="" id="BLOGGER_PHOTO_ID_5943607108440803522" width="60%" /></center><br>കവരത്തി :- 2013-2014 അദ്യായന വര്‍ഷത്തെ ദ്വീപ്തല സ്ക്കൂള് കലോത്സവം അടുത്ത മാസം (December) രണ്ടാം വാരം അമിനി ദ്വീപില്‍വെച്ച് നടത്താന്‍ തീരുമാനിച്ചു. മൂന്നാമത് ദ്വീപ്തല സ്ക്കൂള് കലോത്സവമാണ് അമിനി ദ്വീപില്‍ അരങ്ങേറാന്‍ പോവുന്നത്. ആദ്യ കലോത്സവം തലസ്ഥാനമായ കവരത്തിയിലും രണ്ടാമത് ആന്ത്രോത്ത് ദ്വീപിലുമായിരുന്നു.<p> വിവിധ ദ്വീപുകളിലും മൂന്നാമത് കലോത്സവത്തിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച്കഴിഞ്ഞു. വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പരുപാടികള്‍ നടത്തുന്നത്. ആദ്യ വിഭാഗത്തില്‍ 5 - 8 ക്ലാസ് വിദ്യാര്‍ഥികളും രണ്ടാം വിഭാഗത്തില്‍ 9 , 10 ക്ലാസ് വിദ്യാര്‍ഥികളും മൂന്നാം വിഭാഗത്തില്‍ 11 , 12 ക്ലാസ് വിദ്യാര്‍ഥികളും ഉള്‍പെടുന്നു.<p> കഴിഞ്ഞ കലോത്സവ സമയത്ത് ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലെ ഒരു ജീവനക്കാരന് ഒളിക്ക്യാമറ വെച്ച് വിദ്യാര്‍ഥികളുടെയും അദ്ധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തത്തെ തുടര്‍ന്ന് ദ്വീപ് നിവാസികള്‍ കലോത്സവം നടത്താന്‍ അനുവദിക്കില്ലന്നും പിന്നീട് അമിനി ദ്വീപില്‍വെച്ച് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-7503535599270984382013-11-06T08:09:00.001-08:002013-11-06T08:16:16.421-08:00ഒളിക്യാമറാ പ്രശ്നം രൂക്ഷമാകുന്നു...<font color="black"><div align="right">6/11/2013</div><br><center></center><br> ആന്ത്രോത്ത് :- ആന്ത്രോത്ത് ദ്വീപിലെ സ്കൂളിലെ ഒരു ജീവനക്കാരന് ഒളിക്ക്യാമറ വെച്ച് വിദ്യാര്‍ഥിനികളുടെയും അദ്ധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആന്ത്രോത്ത് ദ്വീപിലെ SSF യൂണിറ്റ് S D O ഓഫീസിലേക്ക് പ്രതിഷേധ ധരണ സംഘടിപ്പിച്ചു. ഇതില്‍ പങ്കാളികളായവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഇനിമേല്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തില്‍ നിന്ന് കര്‍ശന മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും SSF യൂണിറ്റ് ആവശ്യപ്പെട്ടു. </font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-78613072343454031812013-11-05T04:50:00.001-08:002013-11-06T09:55:08.304-08:00‘മംഗള്യാന്’ വഹിച്ച് പി.എസ്.എല്‍.വി ചൊവ്വയിലേക്ക്<font color="black"><div align="right">5/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAI0T-X6tYLdnjioQBfqzsCdAU4PAcLNWNiOr3iVz0SR1YuTd_4988Pmkb_NSw7fPuCRH2QVU8TLefkn9Rx1EUSXQ3Rq75rVPbHTaJJxkFBqQJpD8cQqLa3IREyI1Y3jTSs6kAhVK9lrZW/s320/PSLV-C25-rocket22-760687.jpg" border="0" alt="" id="BLOGGER_PHOTO_ID_5942758815921681426" width="60%" /></center><br>ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചൊവ്വാ ഉപഗ്രഹം വഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി റോക്കറ്റ് ചുവന്ന ഗ്രഹം ലക്ഷ്യമാക്കി വിക്ഷേപിച്ചു. ഉച്ചക്ക് 2.38ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇതോടെ ചൊവ്വയിലേക്ക് ഉപഗ്രഹം അയച്ച ലോകത്തിലെ നാലാമത് ശക്തിയാവും ഇന്ത്യ.
വിക്ഷേപണം ആരംഭിച്ച് ആദ്യത്തെ 45 മിനിറ്റ് സങ്കീര്‍ണമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാല്‍ ഈ സമയം കഴിഞ്ഞേ വിക്ഷേപണം പ്രാഥമികമായെങ്കിലും വിജയകരമാണെന്ന് പറയാന്‍ കഴിയൂവെന്ന് ഐ.എസ്.ആര്.ഒ അധികൃതര്‍ അറിയിച്ചു. വിക്ഷേപണത്തിന് ശേഷം 45ാം മിനിറ്റിലാണ് പി.എസ്.എല്‍.വിയില്‍ നിന്ന് ഉപഗ്രഹം വേര്‍പെടുക. മാത്രവുമല്ല, പി.എസ്.എല്‍.വിയില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കുന്നതിലും വെല്ലുവിളികള്‍ ഉണ്ട്.
1,350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 300 ദിവസത്തെ സഞ്ചാരത്തിന് ശേഷം അടുത്ത വര്‍ഷം സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തും. 400 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഉപഗ്രഹത്തിന്‍െറ വിക്ഷേപണത്തിന് 450 കോടി രൂപയാണ് ചെലവ്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച പരിശോധനകളാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
പോര്‍ട്ട് ബ്ളയര്, ബിയാക്, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് സിഗ്നലുകള്‍ സ്വീകരിക്കുക. ആദ്യത്തെ 10 മിനിറ്റ് മാത്രമേ ഈ കേന്ദ്രങ്ങള്‍ക്ക് സിഗ്നലുകള്‍ ലഭ്യമാകുകയുള്ളൂ. പിന്നീട് ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ നളന്ദ, യമുന കപ്പലുകളാണ് സ്വീകരിക്കുക.
ദൗത്യം വിജയിച്ചാല്‍ ചൊവ്വയിലത്തെുന്ന ലോകത്തെ നാലാമത് ശക്തിയാവും ഇന്ത്യ. ഐ.എസ്.ആര്.ഒക്ക് മുമ്പ് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ, റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവ മാത്രമാണ് ചുവന്ന ഗ്രഹത്തിലേക്ക് ഉപഗ്രഹം അയക്കുന്നതില്‍ വിജയിച്ചത്. ഇതുവരെയുള്ള ചൊവ്വ പരീക്ഷണങ്ങളില്‍ 42 ശതമാനം മാത്രമേ വിജയിച്ചിട്ടുള്ളൂ.
2014 സെപ്റ്റംബര്‍ 24ന് ചൊവ്വയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉപഗ്രഹം വഹിക്കുന്ന പി.സ്.എല്‍.വിയുടെ 25ാമത് വിക്ഷേപണമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. 1996 മാര്‍ച്ച് മൂന്നിന് ഐ.ആര്.എസ്. പി-മൂന്ന് ഉപഗ്രഹവുമായാണ് ആദ്യ പി.സ്.എല്‍.വി കുതിച്ചുയര്‍ന്നത്. അവ കൂടുതലും വിജയകരമായ വിക്ഷേപണങ്ങളായിരുന്നു. പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ വിഭാഗത്തില്‍പ്പെട്ട സി 25 റോക്കറ്റാണ് ചൊവ്വ ഉപഗ്രഹവുമായി കുതിക്കുന്നത്.</font><div align="right">( കടപ്പാട് :- മാധ്യമം ) </div>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-31440250311196677902013-11-04T02:16:00.001-08:002013-11-04T02:55:47.295-08:00തുറമുഖ ശുചീകരണം<font color="black"><div align="right">4/11/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9_hqP2hDa4yx7kEZWgzMG5gILbnX7rRrpG7sIIzW5Wl2_WyULa9oqncbA1guzQz1z2DEZSLL-z3X1LTcMICUbTYFQgrckc5ji5WvJ2ErrAH8fqweosa_hMaNlbyQDWEqR28rooUNYBhB0/s320/Kdt-741749.jpg" border="0" alt="" id="BLOGGER_PHOTO_ID_5942354153065915714" /></center><br>കടമത്ത് :- കടമത്ത് ദ്വീപിലെ അഴിമുഖത്ത് ഇന്നലെ ഉച്ചക്ക് Silver Sand Cricket Club അംഗങ്ങളുടെ ആഭിമുക്യത്തില്‍ നടത്തപെട്ട ശുജീകരണ പ്രവര്‍ത്തനം സ്ഥലത്തെ SDO Shri. K.N Kasmikoya ഉത്ഘാടനം ചെയ്തു. ഇവിടെ വലിയ പാറകള്‍ അടിഞ്ഞു കൂടുകയും വന്‍ തിരമാലകള്‍ ഉണ്ടാകുകയും ജനങ്ങളുടെ ജീവന് ഭീഷനിയാകുകയും ചെയ്തു. ഏതാണ്ട് 5 മാസങ്ങള്‍ക്ക് മുബ് ഇവിടെ Al-ameen എന്ന ബോട്ട് മുങ്ങി, 5 പേര് മരിക്കുകയും ചെയ്തിരുന്നു.<p>
Silver sand cricket club ലീഗല്‍ അഡ്വൈസര്‍ Shri. N. Kunhikoya (BSNL Divisional Engeneer) ടെ നേത്രത്വത്തില്‍ നടത്തിയ ക്ലീനിംഗ് കാംബയിനില്‍ അഴിമുഖത്ത് അടിഞ്ഞു കൂടിയ പാറകള്‍ മുങ്ങല്‍ വിധക്തരുടെ സഹായത്താല്‍ എടുത്ത് മാറ്റുകയും ചെയ്തു.<p> ഈ പ്രവര്‍ത്തനത്തില്‍ കടമത്തിലെ പൊതുജനങ്ങളും TTR, Yorkshire, RMA & SRC തുടങ്ങി പ്രാമുഖ ക്ലബ്ബുകളും ബോട്ടുടമകളും, ജില്ല പഞ്ചായത്ത്, ഹാര്‍ബര്‍, പോര്‍ട്ട്, പോലീസ്, സ്പോര്‍ട്സ്, മെഡിക്കല്‍, Environment തുടങ്ങി എല്ലാ department കളും പങ്കെടുത്തു. 2:30pm ന് തുടങ്ങിയ പരിപാടി 4 മണിക്കൂര്‍ നേരത്തേക്ക് നീണ്ടു നിന്നു.
Shri. K. ചെറിയകോയ മുന്‍സിഫ്, മെഡിക്കല്‍ ഓഫീസര്‍ Dr. Khaleelkhan, Sub.Inspecter shouk, VDP Vice Chairperson T.K അബദുല്‍ ജബ്ബാര്‍, Environment warden തുടങ്ങി വിവിധ രാഷ്ട്രിയ നേതാക്കളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-33773956691060160652013-10-26T10:41:00.001-07:002013-10-27T10:38:24.086-07:00സ്കൂള്‍ കുളിമുറിയില്‍ ഒളിക്യാമറ..!
ആന്ത്രോത്ത് സ്വദേശി അറസ്റ്റില്‍<font color="black"><div align="right">26/10/2013</div><br><center></center><br>ആന്ത്രോത്ത് :- M.G.S.S.S ആന്ത്രോത്ത് ഹൈസ്ക്കൂളില്‍ ലേബറായി ജോലിയ്യുന്ന റഫീക്ക് (റാവുത്തര്‍) എന്ന വെക്തിയില്‍ നിന്നും സ്ക്കൂള് കുളിമുറിയിലെ വിദ്യാര്‍ത്ഥിനികളുടെയും ടീച്ചേയ്സിന്റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞവര്‍ഷം ആന്ത്രോത്ത് ദ്വീപില്‍ വെച്ച് നടന്ന 2nd U.T.Level സ്ക്കൂള് കലോത്സവത്തിന്റെ സമയത്താണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ക്കൂള് കുളിമുറിയില്‍ ഒളിക്യാമറ വെച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു ഇയാള്‍. ഇന്നേ വരെ ഇക്കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ലാ.അടുത്തിടെ ഇയ്യാളില്‍ നിന്നും ഈ ക്ലിപ്പുകള്‍ പുറത്തായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.ഇയ്യാളില്‍ നിന്നും ഇത്തരം ക്ലിപ്പുകള്‍ ഉള്‍പെടുന്ന 4 ലോളം മെമ്മറിക്കാര്‍ഡുകള്‍ പോലീസ് പിടിചെടുത്തു. വിദ്യാര്‍ത്ഥിനികളുടെയും ടീച്ചേസിന്റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത് പുറത്തായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ കനത്ത പ്രതിഷേധം നടത്തി.ഇയ്യാൾകെതിരെയുള്ള മുദ്രാവാക്യങ്ങളും പരസ്യപത്രങ്ങളുമായി(placard) വിദ്യാര്‍ത്ഥികള്‍ സംഗം ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇയ്യാള്കെതിരെ നടപടിയാവശ്യപെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. സമരത്തെ തുടര്‍ന്ന് സ്കൂള്‍ ഇന്നത്തേക്ക് അടച്ചു.<p>ഈവര്‍ഷത്തെ സ്കൂള്‍ സാഹിത്യ സമാജത്തിന്റെ ഉത്ഘാടനം നടത്താന്‍ തീരുമാനിച്ചതായിരുന്നു ഇന്ന്. ഈ പ്രശ്നത്തെ ചൊല്ലി ഇത് മാറ്റി വെക്കേണ്ടി വന്നു. വിവിധ കലാപരുപാടികളില്‍ പങ്കെടുക്കാനായി എത്തിചേര്‍ന്ന വിദ്യാര്ത്തികളും ഇത് വീക്ഷിക്കാനെത്തിയ വിദ്യാര്‍ത്തികള്‍ക്കും നിരാഷരായി മടങ്ങേണ്ടിവന്നു.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-23692594410130794342013-10-26T03:03:00.001-07:002013-10-26T10:12:06.180-07:00ആന്ത്രോത്ത് ദ്വീപില്‍ M.V മഡോണ
ഉരു മുങ്ങി<font color="black"><div align="right">26/10/2013</div><br><center><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7i9G8irrKG-M4EyK-oBT8iGZbU4HgyaJ06vXKV8pxcaPwmZ_khUQ6V-5_jOLEH2cStENG_YZ6y1IEjSxylpwDx8xIPElK3QQXN72GJbJTSQarkSH6aWSPzNl6lUZs9lngz01rckFpZbwC/s320/1-764137.jpg" border="0" alt="" id="BLOGGER_PHOTO_ID_5939020494990582498" width="80%" /></center><br>ആന്ത്രോത്ത് :- ആന്ത്രോത്ത് ദ്വീപില്‍ നിന്ന് ഏകദേശം 7 മൈല്‍ നോട്ടിക്കലകലെ ആന്ത്രോത്ത് സ്വദേശിയായ കാസിമിന്റെ M.V മഡോണ എന്ന ഉരു അര്‍ദ്ധരാത്രി ഏതാണ്ട് 2:30 മണിയോടെ കടല്ന്നെടുവില്വെച്ച് മുങ്ങുകയായിരുന്നു. 5 ജീവനക്കാരായിരുന്നു ഉരുവില്‍ ഉണ്ടായിരുന്നത്. ഇവരില്‍നിന്നും 2 പേരെ രക്ഷപെടുത്തി.മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഏതാണ്ട് രാത്രി 1 മണിയോടെ ആന്ത്രോത്തിലെത്തേണ്ട ഉരു എത്താന്‍ വൈകിയതിനെ തുടര്‍ന്നുള്ള അനേഷണത്തിലാണ് ഉരു അപകടത്തില്‍പ്പെട്ട വിവരം നാട്ടുക്കാര് അറിയുന്നത്. അര്‍ദ്ധരാത്രിയുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഈ അപകടത്തിന് കാരണമെന്ന് നാട്ടുക്കാര് ആരോപികുന്നു. ആന്ത്രോത്ത് ദ്വീപിലെ മത്സ്യബന്ധന തൊഴിലാളികളാണ് അപകടത്തില്‍പെട്ട 2 തൊഴിലാളികളെ രക്ഷപെടുത്തിയത്.ഉരുവിലുണ്ടായിരുന്ന തോണിയില്നിന്നാണ് ഇവരെ കണ്ടത്തിയത്. നാട്ടുക്കാരും Coast Guard-ഉം മറ്റുള്ളവര്ക്ക്വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-3186036712343736132013-10-23T05:39:00.001-07:002013-10-24T01:09:40.578-07:00ആന്ത്രോത്ത് ദ്വീപില്‍ വിമാനത്താവളം പണിയാനുള്ള പദ്ധതി ഉപേക്ഷിക്കണം: എ. മിസ്ബാഹ്<font color="black"><div align="right">22/10/2013</div><br><center> കടപ്പാട് :- Lakshadweep online net )</center>കൊച്ചി: ലക്ഷദ്വീപില്‍ തികച്ചും അനാവശ്യമായി വന്‍കിട വിമാനത്താവളങ്ങളുണ്ടാക്കി ജനജീവിതം തകിടം മറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ലക്ഷദ്വീപ് പട്ടികവര്‍ഗ ക്ഷേമ അസോസിയേഷന് പ്രസിഡന്റ് എ.മിസ്ബാഹ് കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അന്ത്രോത്ത് ദ്വീപില്‍ വിമാനത്താവളം പണിയാനുളള പദ്ധതിഉപേക്ഷിക്കണം. നിലവിലുള്ള അഗത്തി വിമാനത്താവളം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ എ.ടി.ആര് 42 വിമാനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യവും വ്യവസായവും മെച്ചപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്റെ (എല്‍.ഡി.സി.എല്‍.) പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമാണെന്നും, പ്രാഥമിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പോലും 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എല്‍.ഡി.സി.എല്ലിനു കഴിഞ്ഞിട്ടില്ല. ലക്ഷദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് യാതൊരു താത്പര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപ് ഭരണകൂടത്തിന്റെ കപ്പലുകളുടെ നടത്തിപ്പ് കോര്പ്പറേഷന് ഏറ്റെടുത്ത ശേഷം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. യാത്രാസൗകര്യമില്ലാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
ദ്വീപുകളിലേക്ക് സര്‍വ്വീസ് നടത്തേണ്ട പത്തോളം ഫെറി ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ കൊച്ചിയില്‍ കെട്ടിയിട്ടിരിക്കുന്നു. ലക്ഷദ്വീപില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ നടത്താന്‍ വിദേശത്തു നിന്നുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കമ്പനികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ദ്വീപുകാരുടെ താത്പര്യത്തിന് എതിരായ ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കും. ലക്ഷദ്വീപില്‍ ഏറെ നാളായി ഉന്നയിക്കുന്ന വനിതാ വികസന കോര്പ്പറേഷന് രൂപീകരണംഡിസംബര്‍ 31 നകം നടപ്പാക്കിയില്ലെങ്കില്‍ അസോസിയേഷന് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കും.
വെല്ലിംഗ്ടണ്‍ ഐലന്റിലെ കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ലക്ഷദ്വീപ് കപ്പലുകള്‍ക്കായി പ്രത്യേക വാര്‍ഫ് പണികഴിപ്പിച്ചിരുന്നു. എന്നാല്‍ ദ്വീപു ഭരണകേന്ദ്രം വാര്‍ഫ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ജീവനക്കാരെ നിയമിച്ചിട്ടില്ല. ആവശ്യമായ ജോലിക്കാരെ കരാര്‍ അടിസ്ഥാനത്തിലെങ്കിലും നിയമിക്കണം
ദ്വീപ് ഭരണകൂടത്തിന്റെ 13 വകുപ്പുകളുടെ മേധാവികളായി നിയമിച്ചു വരുന്നത് ഡല്‍ഹിയില്‍ നിന്നുള്ള ഓഫീസര്‍മാരെയാണ്. എന്നാല്‍ ഇപ്പോള്‍ 25 വകുപ്പുകളുടെ ചാര്‍ജുകളാണ് ഇവര്‍ വഹിക്കുന്നത്. പ്രാദേശിക ഭാഷ പോലും അറിയില്ലാത്ത ഇവര്‍ ഗുണകരമായ പ്രവര്‍ത്തനങ്ങളൊന്നും കാഴ്ചവെച്ചിട്ടില്ല. ഈ നടപടി കേന്ദ്ര സര്‍ക്കാര്‍ ഉടനടി പിന്‍വലിക്കണം. പകരം ലക്ഷദ്വീപ് സിവില്‍ സര്‍വ്വീസ് രൂപീകരിച്ച് പ്രാദേശിക ഭാഷ അറിയാവുന്നവരെ തത്സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലക്ഷദ്വീപിലെ ഗ്രാമപഞ്ചായത്തിലേയോ, ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങള്‍ക്കാര്‍ക്കും ശമ്പളമോ അലവന്‍സോ അനുവദിച്ചിട്ടില്ല. ഇത് ചട്ടലംഘനമാണ്. ലക്ഷദ്വീപില്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷനരിയുടെ വില 10.40 രൂപയില്‍ നിന്നും 12.50 ആയി ഉയര്‍ത്തിയിരിക്കുകയാണ്. ദ്വീപു നിവാസികളില്‍ 95 ശതമാനത്തോളം പട്ടിക വര്‍ഗക്കാരാണ്. ഇവരെ എ.പി.എല്‍., ബി.പി.എല്‍. എന്നിങ്ങനെ വകതിരിച്ച് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ദുഃഖകരമാണ്. കോഴിക്കോട്ടും കൊച്ചിയിലും പഠിക്കാനും ജോലി നോക്കാനും എത്തുന്ന, ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-53379391727995062972013-10-21T05:26:00.003-07:002013-10-21T05:36:44.994-07:0023-ന്നാമത് സ്കൂള്‍ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു.<font color="black"><div align="right">20/10/2013</div><br><center><img src='http://s7.postimg.org/m7ycgbcxn/image.jpg' border='0' alt="23" width="380" /><br>( കടപ്പാട് :- www.lg13kadmat.blo gspot.in)</center><br>കടമത്ത് :-23-) മത് ലക്ഷദ്വീപ് സ്കൂള്‍ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു. കടമത്ത് ദ്വീപിലെ സ്ക്കൂള് ഗ്രൌണ്ടില് വൈകുന്നേരം നടന്ന 23-ന്നാമത് ലക്ഷദ്വീപ് സ്ക്കൂള് കായിക മാമാങ്കത്തിന്റെ ഉല്ഘാടനകര്മം ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ ശ്രീ.ജെ.അശോക് കുമാര്‍IAS നിര്‍വഹിച്ചു.ചടങ്ങിലേക്ക് അതിഥികളെ സ്വീകരിക്കാനായി സ്കൂള്‍ വിദ്യാത്ഥികളുടെ വര്‍ണശബളമായ നൃത്തങ്ങളും വിവിധ പരിപാടികളും ഉണ്ടായിരുന്നു. ദ്വീപിലെ ഏറ്റവും വലിയ കായികമാമാങ്കമായ LSG യില്‍ പങ്കെടുക്കാനായി വിവിധ ദ്വീപുകളില്‍ നിന്നും ധാരാളം കായികതാരങ്ങളും ഈ പരിപാടികള്‍ വീക്ഷിക്കാനായി കായികപ്രേമികളും കടമത്ത് ദ്വീപില്‍ എത്തിചേര്‍ന്നു.വിദ്യാഭ്യസ ഡയരക്ടര്‍ ശ്രീ.എ.ഹംസ സ്വാഗത പ്രസംഗവും ശേഷം വിശിഷ്ട അതിഥി ജില്ലാ കലക്ടര്‍ ഉത്ഘാടന പ്രസംഗവും നിര്‍വഹിച്ചു. തുടര്‍ന്ന് രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകര്‍ ആശംസകള്‍ അറിയിക്കുകയും ശ്രീ.മോഹന്‍ മാസ്റ്റര്‍( ചെയര്മാന് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി) നന്ദിരേഖപെടുത്തുകയും ചെയ്തു.20-)¤ തിയതി മുതല്‍ 31 വരെ ഈ കായികമാമാങ്കം നീണ്ടുനില്‍ക്കും.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-2953300034936182522013-10-20T06:09:00.001-07:002013-10-20T12:33:46.327-07:00ദ്വീപിലെ ആദ്യ സിവില്‍ സ്റ്റേഷന് കില്‍ത്താന്‍ ദ്വീപില്‍<font color="black"><div align="right">17/10/2013</div><br><center></center><br>കില്‍ത്താന്‍ : ദ്വീപിലെ ആദ്യ സിവില്‍ സ്റ്റേഷന് കില്‍ത്താന്‍ ദ്വീപിലെ സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക വസതിക്ക് പിന്‍വശത്ത് ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ളാ സഈദ് ശിലാകര്മം നിര്‍വ്വഹിച്ചു. അഡ്വ.ഹംദുള്ളാ സഈദിന്റെ എം.പി ലാഡ് ഫണ്ടില്‍ നിന്നുള്ള 6കോടിയുടെ ബൃഹത്തായ പദ്ധതിയില്‍ നിന്നുള്ളതാണിത് . കില്‍ത്താന്‍ ദ്വീപ് ചെയര്‍പേഴ്സണ്‍ ശ്രി.എന്‍ കോയാ ഹാജിയുടെ സാന്നിധ്യത്തില്‍ സിവില്‍ സ്റ്റേഷന്റെ ശിലാകര്മം എം.പി നിര്‍വ്വഹിച്ചു.ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. </font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0tag:blogger.com,1999:blog-577823901074283064.post-23443843446028163172013-10-17T22:50:00.001-07:002013-10-19T04:34:21.737-07:00ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായി.<font color="black"><div align="right">17/10/2013</div><br><center></center> മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായി. ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയായതായി മക്കാ അമീര്‍ ഖാലിദ് അല്‍ ഫൈജസല് രാജകുമാരന് പ്രഖ്യാപിച്ചു.
ദൈവ സമക്ഷത്തില്‍ നിന്നും ലഭിച്ച പുതിയ മനസുമായി തീര്ധാടകര്‍ പുണ്യ ഭൂമിയില്‍ നിന്ന് മടങ്ങി. മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയാണ് ഭൂരിഭാഗം തീര്ദ്ധാടകരും മിനയില്‍ നിന്ന് മടങ്ങിയത്. മക്ക, അറഫ മുസ്ദലിഫ മിന എന്നീ മശാഇറുകളിലെ കര്‍മ്മങ്ങളില്‍ നിന്നു ലഭിച്ച പുതു ചൈതന്യവുമായി ഹാജിമാര്‍ മക്ക അബയില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി.<p> കൊറോണ വൈറസ് ഭീതി ഉണ്ടായിരുന്നെങ്കിലും ഹാജിമാര്ക്കാര്ക്കും വൈറസ് ബാധ ഏറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. കല്ലേറ് കര്‍മ്മം കഴിഞ്ഞു മടങ്ങുന്ന തീര്ദ്ധാടകര്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.ജംറകളിലും ജംറഭാഗത്തിലേക്കുള്ള വഴികളിലും മുന്വര്ങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തിരക്ക് അനുഭവപെടുന്നില്ലാ.ജംറ പുതിയ പാലത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനെ തുടര്‍ന്ന് തിക്കും തിരക്കും അനുഭവപ്പെടാതെ ഹാജിമാര്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു.മിനയിലും അറഫയിലും മുസ്ദലിഫയിലും ഇതുവരെ അനുഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലാ.ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്താടകര്‍ സമാന്താനപരമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചതായി ഹജ്ജ് വിഷന്‍ അറിയിച്ചു.</font>..Dweep VisioN..http://www.blogger.com/profile/09755280777613413387noreply@blogger.com0